Friday, February 1, 2013

എന്‍റെ മകള്‍

 




'ദില്ലിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ ആരോഗ്യനില വീണ്ടും വഷളായി.' ടെലിവിഷന്‍ വാര്‍ത്ത കേട്ട് ഉള്ളില്‍ പ്രതിഷേധ കൊടുങ്കാറ്റ് ആഞ്ഞുവീശി. 'ഈശ്വരാ എന്തൊരു ലോകമാണിത്! ഇവനൊന്നും അമ്മയും പെങ്ങളുമില്ലേ? തൂക്കികൊല്ലുകയല്ല കല്ലെറിഞ്ഞു കൊല്ലുകയാ വേണ്ടത് ഇവറ്റകളെയൊക്കെ. പെണ്ണുങ്ങള്‍ ഇങ്ങനെ മിണ്ടാതിരുന്നാല്‍ പോരാ. പ്രതികരിക്കണം.' ചിന്തകളില്‍ വിപ്ലവം പതഞ്ഞുയരവേ ഗേറ്റിന്‍റെ കൊളുത്തു നീങ്ങുന്ന ശബ്ദം. 'ആവൂ...ന്‍റെ കുട്ടി ഇരുട്ടണേനു മുന്നേ എത്തീലോ!' മകള്‍ക്കിഷ്ടമുള്ള ഇലയടയും ചായയും ഡൈനിംഗ്ടേബിളില്‍ നിരത്തവേ കേട്ടു ആറാം ക്ലാസ്സുകാരിയുടെ ചോദ്യം..'എന്തിനാ ചേച്ചീ ആള്വോള് പെണ്‍കുട്ടികളോട് ഇങ്ങനെയൊക്കെ കാട്ടണേ?' "എപ്പോള്‍ നോക്കിയാലും ടീവീടെ മുന്നില് തപസ്സിരിപ്പുണ്ടാവും.പോയി വല്ലതും പഠിക്കാന്‍ നോക്കൂട്ടോ." വഴക്ക് പറഞ്ഞു മുറിയിലേക്കയയ്ക്കുമ്പോള്‍ അറിയാതെ നെഞ്ചില്‍ കൈ വച്ചു.....'എന്‍റെ ഈ പ്രായത്തില്.......!'

by ശ്രീ....

No comments:

Post a Comment