Saturday, September 28, 2013

ഹെല്‍മെറ്റ്‌ കഥകള്‍(ഭാഗം (2)

വീണ്ടും ഹെല്‍മെറ്റില്ലാത്ത ഒരു ദിവസം..... ഓഫീസില്‍ എത്തിയപ്പോഴാണ് ഒരു സുഹൃത്തിന്‍റെ അമ്മായിഅച്ഛന്‍ തലേന്ന് മരിച്ച വിവരം അറിയുന്നത്. അടക്കം കഴിഞ്ഞെങ്കിലും അവിടെ വരെ പോകേണ്ട സാമാന്യമര്യാദ ഉണ്ടല്ലോ. തൊട്ടടുത്തായത് കൊണ്ട് കയ്യും വീശി പോകുന്നതിന്‍റെ സുഖം ആസ്വദിക്കാന്‍ തീരുമാനിച്ചു. പോയി അനുശോചനം രേഖപ്പെടുത്തി തിരികെ വരുന്ന വഴിയില്...‍ വളവു തിരിഞ്ഞതും നില്‍ക്കുന്നു ഏമാന്മാര്‍... എന്നെ കണ്ടപ്പോള്‍ മ്മടെ ഏമാന് ഒരു ആക്കിയ ചിരി. കൈ കാണിച്ചു. ഞാന്‍ ചമ്മിയ ചിരിയോടെ വണ്ടി നിര്‍ത്തി. സൈഡിലോട്ടു ഒതുക്കീട്ടു വാന്ന് ഏമാന്‍..

"ഓ..."മ്മള് അനുസരണയോടെ വണ്ടി ഒതുക്കി ഏമാന്‍റെ വണ്ടിക്ക് അടുത്തെത്തി. ഇങ്ങോട്ട് ചോദിക്കുന്നതിനു മുന്നേ അങ്ങോട്ട്‌ പറഞ്ഞു..

"സര്‍ ഞാന്‍ ഒരു മരണവീട്ടില്‍ പോയിട്ട് വരുകയാ...ഇവിടെ തൊട്ടടുത്താ...അതുകൊണ്ട് ഹെല്‍മെറ്റ്‌ എടുത്തില്ലാ..."

"സാരമില്ല ഒരു നൂറു രൂപാ ഇങ്ങെടുത്തോ..."

"സര്‍ മരണവീട്ടില്‍ പോയതല്ലേ ഞാന്‍ ബാഗ് എടുത്തിട്ടില്ല..."

"എങ്കില്‍ ആ ലൈസെന്‍സ് ഒന്ന് കാണിച്ചേ..."

"അതും ബാഗിലാ സര്‍ രണ്ടു മിനിറ്റ് ദേ ആ കാണുന്നതാ എന്‍റെ ഓഫീസ് ഞാന്‍ എടുത്തിട്ട് വരാം..."

"വേണ്ട ബുദ്ധിമുട്ടണ്ട ആ വണ്ടീടെ നമ്പര്‍ ഒന്ന് പറഞ്ഞേ..."

എന്‍റെ ആലോചന കണ്ടിട്ടാവും ഏമാന്‍റെ കൂട്ടുകക്ഷീടെ കമെന്റ്..."വണ്ടിക്ക് ബുക്കും പേപ്പറും ഒക്കെ ഉണ്ടോ എന്തോ ആര്‍ക്കറിയാം...!"

-ശ്രീ

4 comments:

  1. നന്നായിട്ടുണ്ട് ശ്രീ :)

    ReplyDelete
  2. ചോദിച്ചു വാങ്ങിയ പണി ,
    ഗുണപാഠം ...സൂക്ഷിച്ചാൽ ദുഖിക്കണ്ട

    ReplyDelete